മുഖമൊഴി

 

മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്നൊരു ചൊല്ലു മലയാളത്തിലുണ്ട്. അതിന്റെ യഥാർത്ഥ അർത്ഥത്തിലേയ്ക്ക് പോകുന്നില്ല. ഇതിന്റെ ഹാസ്യം മാത്രം എടുത്താൽ മതി. അതാണ് ഇറാൻ അമേരിക്ക യുദ്ധത്തിൽ സംഭവിച്ചത്.

ഈ യുദ്ധത്തിൽ ഏറ്റവും പ്രയോജനം കിട്ടിയ രാജ്യം ഏതാണെന്നു ചോദിച്ചയാൾ ഒറ്റ ഉത്തരമേയുള്ളൂ. അത് റഷ്യ ആണ്. ഈ യുദ്ധത്തിനിടയിൽ ഏറ്റവും എന്ന വരുമാനമുണ്ടാക്കിയ രാജ്യം. യുദ്ധത്തിൽ ആഗോള ഊർജ്ജ വിപണികൾ തടസ്സപ്പെട്ട സാഹചര്യത്തിൽ റഷ്യ ഉണ്ടാക്കിയ സാമ്പത്തിക, സൈനിക, ഭൗമരാഷ്ട്രീയ നേട്ടങ്ങൾ അത്ര ചെറുതല്ല.

ഇറാന്റെ ഹോർമുസ് കടലിടുക്ക് അടച്ചതിനുശേഷം എണ്ണവില ബാരലിന് 65 ഡോളറിൽ നിന്ന് 120 ഡോളറായി ഉയർന്നു, ഇത് റഷ്യയുടെ പ്രധാന എണ്ണ നികുതി വരുമാനം 2026 ഏപ്രിലിൽ 9 ബില്യൺ ഡോളറായി ഇരട്ടിയാക്കി വർദ്ധിച്ചു.

ഇതിനിടെ റഷ്യയുടെ ഊർജ്ജ ഉപരോധങ്ങളിൽ യുഎസ് 30 ദിവസത്തെ ഇളവ് പുറപ്പെടുവിച്ചു, ഇത് യൂറോപ്പ്, ഇന്ത്യ, ചൈന എന്നിവിടങ്ങളിലേക്ക് ഉയർന്ന വിൽപ്പന സാധ്യമാക്കി.

പ്രതിസന്ധി ഘട്ടത്തിൽ റഷ്യയെ വിശ്വസനീയമായ വിതരണക്കാരനായി ഇറാൻ പ്രഖ്യാപിക്കുന്നു. ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നു, യുഎസ് യുദ്ധോപകരണ സ്റ്റോക്കുകൾ പരോക്ഷമായി ഇല്ലാതാക്കുന്നു. ഇതെല്ലം റഷ്യയ്ക്ക് ഈ യുദ്ധം സമ്മാനിച്ച നേട്ടങ്ങൾ ആണ്.

ഫെബ്രുവരി 28 മുതൽ ഏപ്രിൽ വെടിനിർത്തൽ വരെയുള്ള ഇറാൻ-യുഎസ് യുദ്ധം, വിവിധ പ്രദേശങ്ങളിലായി 6,000–9,000 മരണങ്ങൾക്കും 44,000-ത്തിലധികം പരിക്കുകൾക്കും കാരണമായി. ആകെ മരണങ്ങളുടെ ഏകദേശം 25–30% (6,000–9,000 ൽ 1,700–1,900) സാധാരണക്കാരും 70–75% സൈനികരുമാണ് എന്നാണു ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇസ്രയേലിനും ഒരു പരിധിവരെ പ്രയോജനം കിട്ടിയിട്ടുണ്ടാകാം. യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, നാവികസേന, വ്യോമസേന എന്നിവയെ നശിപ്പിച്ചു, കൂടാതെ ഖമേനി ഉൾപ്പെടെ 250-ലധികം നേതാക്കളെ കൊന്നൊടുക്കി. ഇറാന്റെ പ്രധാന ഭീഷണിക്കെതിരെ ദീർഘകാലമായി ആഗ്രഹിച്ച ലക്ഷ്യങ്ങളിൽ ചിലത് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടാകാം.

ഈ യുദ്ധത്തിൽ അമേരിക്കയ്ക്ക് സംഭവിച്ച പ്രധാന നഷ്ടം, ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കുന്നത് പോലുള്ള ശാശ്വതമായ തന്ത്രപരമായ നേട്ടങ്ങൾ കൈവരിക്കാതെ, കോടിക്കണക്കിന് വിലമതിക്കുന്ന നിർണായക യുദ്ധോപകരണ ശേഖരണങ്ങളുടെയും ഉയർന്ന കൃത്യതയുള്ള ഉപകരണങ്ങളുടെയും നാശമാണ്.

ചുരുക്കി പറഞ്ഞാൽ ഈ യുദ്ധം എന്ത് നേടി എന്നത് ഒരു ചോദ്യചിഹ്നമാണ്. ലോകത്തെ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു എന്നതല്ലാതെ.

ഡോ. സുനീത് മാത്യു