പ്രതികരണങ്ങൾ

 

ഇതിവൃത്തം വ്യത്യസ്തമായ ഒരു വായനാനുഭവം നൽകുന്നുണ്ട്. കൃത്യമായ ഒരു ഘടന നിലനിർത്തുന്നു എന്നതാണ് പ്രധാനം. വായനക്കുശേഷവും ചിന്തയിൽ നിൽക്കുന്ന അനുഭവം എല്ലാ എഴുത്തുകാരും നൽകുന്നു എന്നതും എടുത്തുപറയേണ്ടതു തന്നെയാണ്. അത് ലേഖനങ്ങളാകട്ടെ, കഥകളാകട്ടെ, കവിതകളാകട്ടെ. ആകെ മൊത്തം മനോഹരമാണ്. അഭിനന്ദനങ്ങൾ.

രമണി സി.കെ., ആലത്തൂർ

ഒക്ടോബർ ലക്കം എഡിറ്റോറിയൽ ശാസ്ത്രത്തിന്റെ ശാസ്ത്രീയത ഗംഭീരമായിരുന്നു. ശരിക്കും ശാസ്ത്രീയ അന്ധത ശാസ്ത്രീയമായി തന്നെ പറഞ്ഞു. ആരോഗ്യമേഖലയെക്കുറിച്ചുള്ള ലേഖനവും വളരെ നിലവാരം ഉള്ളതു തന്നെയായിരുന്നു. പ്രതിപാദ്യം എല്ലാ ലക്കങ്ങളും ഗംഭീരമാകുന്നുണ്ട്. സമകാലീന പ്രശ്നങ്ങൾ നർമ്മത്തിൽ അവതരിപ്പിക്കുന്ന ഈ പംക്തി മാസികയ്ക്ക് അഭിമാനം തന്നെയാണ്. കഥകൾ, കവിതകൾ എല്ലാം മനോഹരം.

ശ്രീ ലക്ഷ്മി ദാമോദരൻ, പട്ടാമ്പി

ഇതിവൃത്തം മാസിക നല്ല നിലവാരം പുലർത്തുന്നുണ്ട്. മുഖമൊഴി, പ്രതിപാദ്യം എന്നിവ ചിന്തയുണർത്തുന്നവയാണ്. ആരോഗ്യം, യാത്ര, ലേഖനങ്ങളും, പുസ്തകാസ്വാദനവും വളരെ ഉപകാരപ്രദം തന്നെ. കഥകളും കവിതകളും ഒന്നിനൊന്നു മെച്ചം. വിലാസിനി രാജീവ് എഴുതിയ രക്തം ഗംഭീരം. ഇത്തരം സ്ത്രീ എഴുത്തുകാരെയാണ് ഇന്ന് നമുക്കാവശ്യം. എല്ലാ ഭാവുകങ്ങളും നേരുന്നു.

 ഭവാനി, മുവാറ്റുപുഴ.   

മലയാളത്തിൽ ഇന്ന് ധാരാളം പേപ്പർ മാസികകളും ഓൺലൈൻ മാസികകളും ഉണ്ട്. അതിൽനിന്നെല്ലാം വ്യത്യസ്തമാണ് ഇതിവൃത്തം എന്ന് പറയാൻ തോന്നുന്നു. എനിക്കേറ്റവും ഇഷ്ടം നല്ല ചിന്തകൾ നൽകുന്ന മുഖമൊഴി തന്നെയാണ്. ഇന്ന് ഇത്തരം എഡിറ്റോറിയലുകൾ വിരളമാണ്. അധികം പറയുന്നില്ല, എന്നാൽ ഇരുത്തി ചിന്തിപ്പിക്കുന്നു. പ്രതിപാദ്യമാണ് എടുത്തു പറയേണ്ട മറ്റൊന്ന്. സരസമായ ശൈലിയിൽ പറയേണ്ടത് പറയുന്നു. ഇത് രണ്ടുമാണ് ഇതിവൃത്തത്തെ മറ്റു മാസികകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. കഥകളും കവിതകളും മറ്റു ലേഖനങ്ങളും മികച്ചവ തന്നെ. എല്ലാവർക്കും സ്നേഹാശംസകൾ.

സിന്ദുജ പ്രദീപ്, കോഴിക്കോട്

ഒരു വർഷത്തിലേറെയായി ഇതിവൃത്തം വായിക്കുന്നു. അന്നും ഇന്നും മനോഹരം. ഞാൻ വായിക്കുവാൻ ലിങ്ക് കൊടുത്ത പലരും ഇതേ അഭിപ്രായക്കാർ തന്നെയാണ്. വളരെ സന്തോഷം. അണിയറപ്രവർത്തകർക്ക് എല്ലാ വിധ ആശംസകളും.

ഉമ രാജശേഖരൻ, കോയമ്പത്തൂർ

കെട്ടിലും മട്ടിലും മനോഹരം. പ്രതിപാദ്യവും മുഖമൊഴിയും അതി മനോഹരം. കഥകളും, കവിതകളും മികച്ച നിലവാരം പുലർത്തുന്നു. യാത്ര ഗംഭീരം. ആരോഗ്യ ലേഖനം നല്ല അറിവുകൾ നൽകുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ

റ്റി. കെ. ജോസഫ്, മുവാറ്റുപുഴ

മാസിക വളരെ നന്നാവുന്നുണ്ട്. ഓഫീസ് യാത്രകളിലാണ് വായന. ജിസ പ്രമോദിന്റെ കരിമർമ്മം എന്ന കഥ വളരെയിഷ്ടപ്പെട്ടു. പുസ്തകാസ്വാദനം അസ്സലാകുന്നുണ്ട്. മുൻനിര മാസികകൾക്കൊപ്പം തന്നെയാണ് എന്റെ മനസ്സിൽ ഇതിവൃത്തത്തിന്റെയും സ്ഥാനം.

പ്രതിഭ കെ. ആർ, തൃപ്പൂണിത്തുറ

ഇതിവൃത്തം മാസികയ്ക്ക് എല്ലാവിധ ആശംസകളും. ഡോക്ടറുടെ കൈകളിൽ മാസിക ഭദ്രമാണെന്നറിയാം. ഇനിയും ധാരാളം വളർച്ച ഉണ്ടാകട്ടെ.

രതീഷ് നായർ, കോഴിക്കോട്

ഇതിവൃത്തത്തിന്റെ സാരഥികൾക്ക് ആശംസകൾ അറിയിക്കുന്നു.
എല്ലാ താളുകളിലും നിറയെ അറിവുകൾ, കഥകൾ കവിതകൾ.
സ്നേഹത്തോടെ

റാണി സുനിൽ, ലണ്ടൻ

അടുത്തകാലത്താണ് ഇതിവൃത്തം വായിക്കുവാൻ തുടങ്ങിയത്. നല്ല അടുക്കും അടുക്കും ചിട്ടയുമോടെ മാസികയിൽ ഓരോന്നിനും സ്ഥാനം നിശ്ചയിച്ചിട്ടുള്ളതിനാൽ ഇച്ഛയ്ക്കനുസരിച്ച് വായിക്കുവാൻ എളുപ്പമുണ്ട്. ഡോക്ടർ സുമേഷ് രാമചന്ദ്രന്റെ ശശി ഋഷിമാർ മാസികയ്ക്ക് നല്ലൊരു മുഖപ്രൗഢി നൽകി. രണ്ടു പ്രതിഭകളുടെ നീണ്ട യാഥാർഥ്യങ്ങൾ ഇത്രയും ക്രോഡീകരിച്ച് എഴുതാൻ സാധാരണ എഴുത്തുകാർക്ക് അസാധ്യമാണ്. എപ്പോഴും താങ്കളുടെ തൂലിക ചലിച്ചുകൊണ്ടിരിക്കട്ടെ. തുടർന്നുള്ള പ്രതീക്ഷകളോടെ ഒരു വായനക്കാരൻ.

ചന്ദ്രശേഖരൻ, കോയമ്പത്തൂർ

ഗംഭീരമായ ഒരു വായന നൽകുന്നുണ്ട് ഇതിവൃത്തം മാസിക. കഥകൾ, കവിതകൾ, ലേഖനങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം. പ്രതിപാദ്യം ഗംഭീരം. മാസികയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

രേവതി ബാലകൃഷ്ണൻ, തൃപ്പൂണിത്തുറ

ധാരാളം മാസികൾ ഓൺലൈനിൽ ലഭ്യമാണ്. പലതിന്റേയും പേരു പോലുമറിയില്ല. എന്നാൽ മറ്റു മാസികകളിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് ഇതിവൃത്തം. നല്ല നിലവാരം പുലർത്തുന്നു. ഒരു നോവൽ കൂടി തുടങ്ങാമായിരുന്നു എന്ന് ഒരഭിപ്രായമുണ്ട്. ഒത്തിരി സ്നേഹത്തോടെ.

രശ്മി മേനോൻ, പട്ടാമ്പി

കവിതകളിൽ ഏതാണ് നല്ലത് എന്ന് വിലയിരുത്താൻ കഴിയാത്തത്ര മനോഹരങ്ങളായ കവിതകൾ, കഥകൾ, യാത്ര, ആരോഗ്യം, പാചകം, പുസ്തകാസ്വാദനം, തുടങ്ങി എല്ലാം മനോഹരം. പ്രതിപാദ്യം എടുത്തു പറയേണ്ട ഒന്നു തന്നെ. ലളിതവും രസകരവുമായ ശൈലി. ഇങ്ങനെയും ചിന്തിക്കാമല്ലോ എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യും. അഭിനന്ദനങ്ങൾ

കെ. എം. മുസ്തഫ, ഷാർജ

മലയാള ഭാഷയ്ക്കു തന്നെ ഒരലങ്കാരമാണ് ഇതിവൃത്തം മലയാള മാസിക. നല്ല കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു മാസിക. മലയാള സാഹിത്യം സ്ത്രീ എഴുത്തുകാരെ വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് പലയിടങ്ങളിലും കാണുന്നുണ്ട്. അതിനൊരപവാദം കൂടിയാണ് ഈ മാസിക. ധാരാളം നല്ല എഴുത്തുകാരെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നുണ്ട് ഈ മാസിക. അതിൽ വലിയൊരു ശതമാനം എഴുത്തുകാരും സ്ത്രീകൾ ആണ് എന്നതിൽ ഒരു സ്ത്രീ എന്ന നിലയിൽ വലിയ അഭിമാനം തോന്നുന്നു.

നിർമ്മല എം കെ , ചാലക്കുടി

പേരുപോലെ മനോഹരങ്ങളായ ഇതിവൃത്തവും. ഞാൻ ആസ്വദിച്ചു വായിക്കുന്ന ഒരു മാസികയാണ് ഇതിവൃത്തം. ശ്രീ സുമേഷ് രാമചന്ദ്രന്റെ പ്രതിപാദ്യം ആണ് ആദ്യം വായിക്കുക. സരസമായ പ്രതിപാദ്യം. ആരോഗ്യ, സഞ്ചാര ലേഖനങ്ങളും കേമം. പുസ്തകാസ്വാദനം പലപ്പോഴും ആ പുസ്തകങ്ങൾ വാങ്ങലിൽ തന്നെയെത്തിക്കുന്നു. കഥകളും കവിതകളും നിലവാരം പുലർത്തുന്നവ തന്നെ. ഇതിവൃത്തത്തിന്റെ വിജയ യാത്രയ്ക്ക് എല്ലാവിധ ആശംസകളും.

ഉദയൻ രാമകൃഷ്ണൻ, സിഡ്നി, ഓസ്ട്രേലിയ.

ഫേസ്ബുക്കിലൂടെയുള്ള പരിചയമാണ് എനിക്ക് ഡോ. സുനീത് മാത്യുവിനോടുള്ളത്.താങ്കളുടെ കുറച്ചു കഥകൾ ഞാൻ വായിച്ചിട്ടുണ്ടായിരുന്നു. മനോഹരമായ കഥകൾ ആയിരുന്നു. അവയെല്ലാം. എന്നാൽ ഇതിവൃത്തം മാസികയിൽ താങ്കളുടെ കഥകൾ കാണുന്നില്ല എന്നത് ദുഃഖകരം തന്നെയാണ്. ഇടയ്ക്കിടയ്ക്ക് താങ്കളുടെ കഥകളും പ്രതീക്ഷിക്കുന്നു. ഇന്തോന്വേഷ്യൻ ദിനങ്ങൾ മനോഹരമാകുന്നുണ്ട്. മാസികയിലെ സൃഷ്ടികൾ എല്ലാം മികച്ചവ തന്നെ. അഭിനന്ദനങ്ങൾ.

ഷൈനി സോമസുന്ദരം, തിരുവനന്തപുരം.

Leave a Reply

Your email address will not be published. Required fields are marked *